കണ്ണൂര്‍ > കടയില്‍ ചായകുടിച്ചിരുന്ന യുവാവിനെ വെടിവച്ചുകൊന്നശേഷം ‘അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും”എന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ഒരാളേ കേരളത്തിലുള്ളൂ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പ്രസംഗവേദി മട്ടന്നൂരായിരുന്നു. കൊല്ലപ്പെട്ടത് നാല്‍പ്പാടി വാസു. വാസുവിന്റെ ഇരുപത്തിയേഴാം രക്തസാക്ഷിദിനമാണ് ഇന്ന്.

ഡിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ഐ ക്രിമിനലുകള്‍ നടത്തിയ ‘മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ’ ജാഥയുടെമറവില്‍ 1993 മാര്‍ച്ച് 4ന് വാസുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട് മാരകായുധങ്ങളുമായി നീങ്ങിയ കൊലയാളി ജാഥ പുലിയങ്ങോട് വഴി കടന്നുപോകുമ്പോള്‍ വീടിനടുത്ത് ചായക്കടയില്‍ ഇരിക്കുകയായിരുന്ന വാസുവിനെയും നാട്ടുകാരെയും കടന്നാക്രമിച്ചു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചായക്കടയുടെ പിന്‍വശത്തേയ്ക്ക് ഓടിപ്പോയ വാസുവിനെ പിന്തുടര്‍ന്ന് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. പുലിയങ്ങോട്ടെ പരേതനായ തച്ചോളി കണ്ണന്റെയും നാല്‍പ്പാടി താലയുടെയും മകനാണ് വാസു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *