അസം ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് 2 എം.എല്‍.എമാര്‍ കൂടി രാജി വച്ചതോടെ അസമില്‍ ബി.ജെ.പിയുടെ തുടർഭരണ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.
സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് എം.എൽ.എമാരാണ് ബി.ജെ.പിയില്‍ നിന്നും രാജി വച്ചത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. സംസ്‌ഥാന ബി.ജെ.പിയിലെ തന്നെ നേതാക്കൾ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ ആരോപിച്ചു. ഹോജയ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ജനവിധി തേടുമെന്ന് ശിലാദിത്യ ദേവ് വ്യക്തമാക്കിയിട്ടുണ്ട്.
0 Comments