സെപ്തംബറോടെ ദിവസം കോവിഡ്‌ രോഗികൾ 20000 വരെയാകാമെന്ന പ്രവചനത്തെ തുടർന്ന്‌ മുന്നൊരുക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്‌.
കാൺപുർ ഐഐടി നടത്തിയ പഠനത്തിലാണ്‌ വ്യാപനം വൻതോതിൽ വർധിക്കുമെന്ന നിഗമനമുള്ളത്‌. ആരോഗ്യ സംവിധാനങ്ങൾക്ക്‌ താങ്ങാനാകുന്നതിലും അധികം രോഗികൾ ഉണ്ടായാൽ മരണനിരക്കും വർധിക്കും. ഇത്‌ തടയാനും രോഗവ്യാപന നിരക്ക്‌ നിയന്ത്രിക്കാനുമാണ്‌ ആരോഗ്യ വകുപ്പിന്റെ പരിശ്രമം.

350 വെന്റിലേറ്റർ കൂടി ലഭ്യമാക്കി. 50 എണ്ണം കൂടി ഉടൻ വാങ്ങും. 6007 വെന്റിലേറ്റർ രാപ്പകൽ പ്രവർത്തിപ്പിക്കാനുള്ള ഓക്സിജൻ ഉറപ്പാക്കി. ഏഴ്‌ മെഡിക്കൽ കോളേജിലും ലിക്വിഡ്‌ ഓക്സിജൻ സംവിധാനം ഉറപ്പാക്കി. 50 ‌മൊബൈൽ മെഡിക്കൽ യൂണിറ്റ്‌ ആരംഭിച്ചു.

കോവിഡ്‌ ആശുപത്രികൾ, പ്രഥമ ചികിത്സാകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 907 കേന്ദ്രമാണ്‌ സർക്കാർ തലത്തിൽമാത്രമുള്ളത്‌‌. 52498 കിടക്ക ഒഴിവുണ്ട്‌‌. സർക്കാർ മേഖലയിൽ ഐസിയു കിടക്ക 2121. നിലവിൽ 49ശതമാനത്തിൽ രോഗികളുണ്ട്‌. 718 വെന്റിലേറ്റർ. 552 എണ്ണം ഒഴിവുണ്ട്‌. സ്വകാര്യ മേഖലയിലും കോവിഡ്‌ ചികിത്സ ആരംഭിച്ചു‌. രോഗവ്യാപനം രൂക്ഷമായാൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള അതിതീവ്ര ചികിത്സാ സൗകര്യങ്ങൾ വിട്ടുനൽകാമെന്ന്‌ ഉറപ്പ്‌ നൽകിയ ആശുപത്രികളുമുണ്ട്‌‌.
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കായി മാനദണ്ഡങ്ങളോടെ വീട്ടുനിരീക്ഷണം ആരംഭിച്ചു. സ്വകാര്യ മേഖലയിലടക്കം പരിശോധന വ്യാപകമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ‌ ആർക്കും കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാകാം. കോവിഡ്‌ ചികിത്സയ്‌ക്കായിമാത്രം ഇതുവരെ എണ്ണായിരത്തിലധികം ആരോഗ്യപ്രവർത്തകരെ നിയമിച്ചു.


https://www.deshabhimani.com/news/kerala/news-kerala-14-08-2020/889082


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *