https://www.azhimukham.com/trending-oommen-chandy-compel-to-do-oral-sex-kc-venugipal-raped/

ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചത് അക്കമിട്ട് നിരത്തിയാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സരിതയുടെ അച്ഛനെപ്പോലെയാണ് ഇരിക്കുന്നതെന്നും എന്നാല്‍ ലൈംഗികമായി ഉപയോഗിച്ചെന്നും അവര്‍ നല്‍കിയ മൊഴിയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഒരുഘട്ടത്തില്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി എല്ലാം മറന്നുപോയാലും അവര്‍ക്ക് അത് കഴിയില്ലെന്നാണ് ഇതില്‍ പറയുന്നത്. ‘ഉമ്മന്‍ ചാണ്ടി അവരോട് ലൈംഗികമായി വദനസുരതം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവര്‍ അത് അനുസരിക്കുകയും ക്ലിഫ് ഹൗസില്‍ വച്ച് അദ്ദേഹവുമായി വദനസുരതത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവര്‍ അറിയാതെയാണോ ഇത് ചെയ്തത്? മുഖ്യമന്ത്രിയെന്ന പദവി അദ്ദേഹം ദുരുപയോഗം ചെയ്തില്ലേ?’ എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന്റെ കൂട്ടിക്കൊടുപ്പുകാരായിരുന്നു അനില്‍കുമാറും നസറുള്ളയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ സി ഒരു മീറ്റിംഗില്‍ വച്ച് സരിതയെ കാണുകയും അതിന് ശേഷം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. ടീം സോളാറിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ രാജീവം എന്ന വീട്ടിലെത്തി സരിത വേണുഗോപാലിനെ കണ്ടപ്പോഴുണ്ടായ സംഭവവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സരിത നന്ദി പറഞ്ഞ് എഴുന്നേറ്റപ്പോള്‍ അയാള്‍ അവരുടെ പിറക് വശത്ത് കൈകൊണ്ടമര്‍ത്തി. അവര്‍ ഫയല്‍ കൊണ്ടയാളെ തടഞ്ഞതിന് ശേഷം തന്നെ തൊടരുതെന്ന് പറഞ്ഞു. അവരോടൊപ്പമുണ്ടായിരുന്ന ജിഎം സാക്ഷിയാണ്. അയാളുടെ ഇടപെടല്‍ കാരണം ഈ വിഷയം ഉപേക്ഷിച്ചു. ഉടന്‍ തന്നെ അവരുടെ മൊബൈലില്‍ ‘വളരെ മൃദുലം’ എന്ന സന്ദേശം ലഭിച്ചു. അവര്‍ അയാളെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍ ‘ഇപ്പോഴും നിന്നെ സ്‌നേഹിക്കുന്നു’ എന്ന് മറുപടി പറഞ്ഞു.
http://www.azhimukham.com/azhimukhamclassic-is-saritha-mary-of-magdalene/
പിന്നീട് ബിജെപി ഹര്‍ത്താലുള്ള ഒരു ദിവസം അനില്‍ കുമാറിന്റെ മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വിളിച്ചുവരുത്തി. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാണെന്ന് പറഞ്ഞായിരുന്നു വിളിച്ചുവരുത്തിയത്. അവിടെയെത്തിയപ്പോള്‍ കെ സി വേണുഗോപാല്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കീഴ്‌പ്പെടുത്തി. ‘അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്തപ്പേരുകള്‍ വിളിച്ചു. അവരും ചീത്തപ്പേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരിക അവശതയിലാക്കി’. എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് ശേഷവും രാത്രിയില്‍ ഫോണ്‍ വിളികളും സന്ദേശങ്ങളുമുണ്ടായി. ഒരു മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍ സ്ത്രീകളുടെ സുരക്ഷയെന്താണ്. എതിര്‍ത്താല്‍ ഭീഷണി. സരിതയുടെയും ഗണേഷ്‌കുമാറിന്റെയും കഥ ബിജു വഴി മാധ്യമങ്ങള്‍ക്ക് കൊടുക്കുമെന്നാണ് കെസി സരിതയെ ഭീഷണിപ്പെടുത്തിയിരുന്നതെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ബിജു ഡല്‍ഹിയിലുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വീണ്ടും ബലാത്സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടൂര്‍ പ്രകാശ് ടെലിഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് നേടിയ ആളാണെന്നും റിപ്പോര്‍ട്ടില്‍ പരിഹസിക്കുന്നു. കുടിച്ചു കഴിഞ്ഞാല്‍ വിളിക്കുന്നവരെയെല്ലാം കേട്ടലറയ്ക്കുന്ന വാക്കുകള്‍ വിളിക്കുമെന്നാണ് പറയുന്നത്. ഹൈബി ഈഡനാണ് സരിതയുടെ എംഎല്‍എയെന്നും അയാളുമായി വഴക്കുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അവിടെ വച്ച് ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. അയാള്‍ ഇടയ്ക്ക് എറണാകുളം ഗസ്റ്റ് ഹൗസിലേക്കും വിളിച്ചുവരുത്തും.
http://www.azhimukham.com/azhimukhamclassic-who-is-oommenchandy-rajasekharannair/
സരിത നായരില്‍ നിന്നും 2.16 കോടി രൂപ കൈപ്പറ്റിയെന്നും ശാരീരികമായി ചൂഷണം ചെയ്തതുമാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിച്ച നേട്ടങ്ങളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ അവസാനം അദ്ദേഹം അവരെ അറിയില്ലെന്ന് പറയുകയായിരുന്നു. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ കൈപ്പറ്റുകയും പലപ്രാവശ്യം ലൈംഗിക പീഡനം നടത്തുകയും ചെയ്തു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടതൊന്നും ചെയ്തില്ല. എ പി അനില്‍കുമാര്‍ നസറുള്ള വഴി ഏഴ് ലക്ഷം രൂപ കൈപ്പറ്റി. കൂടാതെ കെസിയ്ക്ക് സരിതയെ കൂട്ടിക്കൊടുത്തു, റോസ് ഹൗസ്, ലേ മെറിഡിയന്‍ ഹോട്ടല്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. ലൈംഗിക പീഡനം, ടെലിഫോണിക് സെക്‌സ്, കോളുകളും എസ്എംഎസുകളും ബാംഗ്ലൂരിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നിവയാണ് അടൂര്‍ പ്രകാശിനെതിരെയുള്ള ആരോപണങ്ങള്‍. ഹൈബി ഈഡന്‍ എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൗസിലും വച്ച് ലൈംഗിക പീഡനം നടത്തി.
http://www.azhimukham.com/azhimukhamclassic-solar-caase-is-it-the-end-of-oommenchandys-political-career/
കെസി വേണുഗോപാലിനെ കൂടാതെ കേന്ദ്രധനകാര്യ സഹമന്ത്രിയായിരുന്ന പളനിമാണിക്കം ആണ് സരിതയെ ലൈംഗികമായി ചൂഷണം ചെയ്ത മറ്റൊരാള്‍. ട്രിഡന്റ് ഹോട്ടലില്‍ വച്ചാണ് ഇയാള്‍ ലൈംഗിക പീഡനം നടത്തിയത്. കല്ലൂര്‍ ഫ്‌ളാറ്റില്‍ വച്ച് ഐജി കെ പത്മകുമാര്‍ സരിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ വിളികളും ടെലഫോണ്‍ സെക്‌സും ഇയാള്‍ നടത്തി. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എംആര്‍ അജിത് കുമാറും പി സി വിഷ്ണുനാഥ് എംഎല്‍എയും ടെലഫോണ്‍ സെക്‌സ്, ഓണ്‍ലൈന്‍ വിളികള്‍ എന്നിവ നടത്തി. തുടങ്ങിയവയാണ് സോളാര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. റിപ്പോര്‍ട്ടിന്റെ ഒന്നാം വോള്യത്തിലാണ് മന്ത്രിമാരും ഉന്നതരും സരിതയെ ലൈംഗികമായി ഉപയോഗിച്ചത് അക്കമിട്ട് നിരത്തിയിരിക്കുന്നത്.
http://www.azhimukham.com/solar-scam-organised-crime-saritha-oommen-chandy-politics-pc-jibin-azhimukham/
http://www.azhimukham.com/newswrap-red-jihad-against-congress-sajukomban/

https://www.azhimukham.com/trending-oommen-chandy-compel-to-do-oral-sex-kc-venugipal-raped/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *