സ്വർണക്കടത്ത് കേസിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾക്കുമേൽ രാഷ്ട്രീയ സമ്മർദം അതിഭീകരമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുൻ സ്റ്റാൻഡിങ് കോൺസൽ അഡ്വ. ഷൈജൻ സി ജോർജ് . സ്വർണക്കടത്ത് കേസന്വേഷണം ഏറ്റെടുക്കുമ്പോൾ ഇഡിക്കൊപ്പമുണ്ടായിരുന്നു. ആറുവർഷമായി തുടരുന്ന സ്റ്റാൻഡിങ് കോൺസൽ സ്ഥാനം പന്തികേട് മണത്തപ്പോൾ ഒഴിയുകയായിരുന്നെന്നും അത് നന്നായെന്ന് ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ ആദ്യം അന്വേഷണമാരംഭിച്ചത് കസ്റ്റംസ് ആണ്. അവസാനം കേസെടുത്തത് ഇഡിയും. തുടക്കത്തിൽ കസ്റ്റംസ് ശരിയായ ദിശയിലായിരുന്നു. എന്നാൽ പിന്നീട് കസ്റ്റംസ് എന്തോ വഴിവിട്ട് ചെയ്യാൻ പോകുന്നുവെന്ന പ്രതീതി മറ്റ് അന്വേഷണ ഏജൻസികൾക്ക് ഉണ്ടായി. ഇഡി അന്വേഷണ ഉദ്യോഗസ്ഥരിൽ ഉൾപ്പെടെ അതിന്റെ മാറ്റം പ്രകടമായി.
Read more: https://www.deshabhimani.com/news/kerala/adv-shyjan-c-george/929326
വിവാദങ്ങൾ /വിശദീകരണങ്ങൾ
എസ്എഫ്ഐ യുടെ പേരിൽ കള്ളക്കഥ
ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തിൽ ട്വിസ്റ്റ്. എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കൾ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ Read more…
0 Comments