https://www.nationalheraldindia.com/india/in-kerala-theres-no-reason-to-damn-the-dams

https://www.twentyfournews.com/2018/11/24/chennai-iit-study-case-report-on-kerala-flood-2018.html

കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയല്ലെന്ന് പഠനം. ‘ഓഗസ്റ്റ് 2018 ൽ കരളത്തിലുണ്ടായ പ്രളയത്തിൽ ഡാമുകളുട പങ്ക്’ എന്ന വിഷയത്തിൽ ചെന്നൈ ഐഐടി നടത്തിയ പഠനത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്.

പ്രളയത്തിൽ ഡാമുകളുടെ പങ്ക് പരിശോധിക്കാൻ എച്ച്ഇസി-എച്ച്എംഎസ് ഉപയോഗിച്ചുള്ള മോഡലിങ്ങ് എക്‌സർസൈസിന്റെ ഫലവും റിപ്പോർട്ടുമാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നേരത്തെ തന്നെ റിസർവോയറുകളിലെ വെള്ളത്തിന്റെ അളവ് കുറച്ചിരുന്നെങ്കിലും 16-21% ആഘാതം കുറക്കാൻ മാത്രമേ ഇത് സഹായിക്കുമായിരുന്നുള്ളുവെന്ന് പഠനം പറയുന്നു. നീലേശ്വരം ഭാഗത്തെ നദിയ്ക്ക് വഹിക്കാൻ കഴിയുന്നതിലും ഇരട്ടി വെള്ളമാണ് പ്രളയകാലത്ത് ഒഴുകി എത്തിയിരുന്നത്.

ഓഗസ്റ്റ് മാസത്തിൽ പെരിയാർ റിവർ ബേസിനിൽ സാധാരണഗതിയിൽ ലഭിക്കുന്നത് 0.6% മഴയാണ്. അതുകൊണ്ട് തന്നെ ശരിയായ കാലാവസ്ഥാ മുന്നറിയിപ്പും, റിസർവോയറിലേക്കുള്ള നീരൊഴുക്കിനെ കുറിച്ചുള്ള മറ്റ് മുന്നറിയിപ്പുകളും ഇല്ലാതെയുള്ള ഒരു പ്ലാൻഡ് ഓപ്പറേഷനും പ്രളയത്തിന്റെ ആഘാതം കുറക്കുമായിരുന്നില്ലെന്നും പഠനം പറയുന്നു.

ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയാണ് കേരളത്തിൽ വൻ നാശനഷ്ടങ്ങൾക്ക് വഴിവെച്ച പ്രളയത്തിന് കാരണമെന്ന തരത്തിൽ നിരവധി ആരോപണങ്ങൾ പ്രചരിച്ചിരുന്നു.

#GetLostMediaLiars #fakenews #വ്യാജവാർത്തകൾ #factcheck


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *