രാജമലയിലെയും കരിപ്പൂരിലെയും ദുരന്തം രണ്ട് തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജമലയിലെയും കരിപ്പൂരിലെയും ദുരന്തം രണ്ട് തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജമലയിൽ ആദ്യഘട്ടത്തിലുള്ള ധനസഹായമാണ് പ്രഖ്യാപിച്ചത്. അവിടെ രക്ഷാപ്രവർത്തനം തന്നെ ഇപ്പോഴും പൂർത്തിയായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി അതിനുശേഷമേ വിലയിരുത്താനാകൂ. നഷ്ടവും പിന്നീടേ കണക്കാക്കാനാകൂ. അതിന്റെ അടിസ്ഥാനത്തിൽ തുടർ സഹായങ്ങളും ഉണ്ടാകും. പെട്ടിമുടിയിൽ അഞ്ച് ലക്ഷവും കരിപ്പൂരിൽ 10 ലക്ഷവും അനുവദിച്ചത് വിവേചമല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് പെട്ടിമുടിയിൽ. ഉറ്റവർ നഷ്ടപ്പെട്ടുപോയ ജനതയെ ചേർത്തുപിടിക്കേണ്ട അവസ്ഥയാണ് Read more…