കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ് രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കള്ളപ്പണം പിടികൂടുമ്പോള്‍ പി.ടി തോമസ് സ്ഥലത്തുണ്ടായിരുന്നത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഹിമിന്റെ പ്രസ്താവന.

ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി. ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരമെന്നും റഹിം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും ശ്രീ പി. ടി തോമസ് എം.എല്‍.എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും എം.എല്‍.എ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എം.എല്‍.എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നതായി മനസ്സിലാക്കുന്നത്. ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി. ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം,’ റഹിം ആരോപിച്ചു.

കള്ളപ്പണ സംഘവുമായി എം.എല്‍.എയ്ക്കുള്ള ബന്ധം എന്താണെന്നും ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ അതോ ഇടനിലക്കാരനാണോ എന്നും റഹിം ചോദിച്ചു. മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണെന്നും എ. എ റഹിം ചോദിച്ചു.

കള്ളപ്പണം പിടിച്ചെടുത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ഓടി രക്ഷപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന എം.എല്‍.എ താനായിരുന്നെന്നും എന്നാല്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞിരുന്നു.

മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകള്‍ക്കായാണ് സ്ഥലത്ത് പോയത്. എന്നാല്‍ അവിടെ നിന്നും മടങ്ങുന്ന വഴി ചിലര്‍ പോകുന്നത് കണ്ടിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥരായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത് എന്നും പി.ടി തോമസ് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച കള്ളപ്പണമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പണമിടപാട് നടന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ഓടി രക്ഷപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എം.എല്‍.എയ്ക്കൊപ്പം കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്താണ് സംഭവം നടന്നത്. ഇടപാടിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെ എം.എല്‍.എ മറ്റൊരു വഴിയിലൂടെ ഇറങ്ങി ഓടി എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയില്‍ കള്ളപ്പണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എ ഓടി രക്ഷപ്പെട്ടതായാണ് വാര്‍ത്ത. താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും ശ്രീ പി. ടി തോമസ് എം.എല്‍.എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും
എം.എല്‍.എ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എം.എല്‍.എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എംഎല്‍എയ്ക്കുള്ള ബന്ധം എന്താണ്?ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?
സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളര്‍ച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.

കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദര്‍ മാറ്റിവച്ചുപോകാന്‍ കെപിസിസി, തങ്ങളുടെ നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം.
ഖദറില്‍ ഗാന്ധിയുടെ ഓര്‍മയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത്
ശ്രീ പി ടി തോമസിനെ ഉപദേശിക്കാന്‍ അഭിമാന ബോധമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തയ്യാറാകണം.

വിശദീകരണവുമായി പി.ടി തോമസ്

കൊച്ചി: കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തിലുയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി പി.ടി തോമസ്.

ഇടപ്പള്ളി സ്വദേശി രാജീവന്‍ വീടിന്റെ കുടികിടപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി വി.എസ് രാമകൃഷ്ണന്‍ എന്നയാളുമായി തര്‍ക്കത്തിലാണ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ അക്രമത്തില്‍ പ്രതിയായ ദിനേശന്‍ എന്നയാളുടെ മകനാണ് രാജീവന്‍.

ഇയാളുടെ അനിയന്‍ ബാബു എന്റെ ഡ്രൈവറായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ് നിര്‍ദേശിച്ചതനുസരിച്ചാണ് രാജീവന്‍ എന്റെയടുത്ത് വന്നത്. നേരത്തെ സി.പി.ഐ.എം കൗണ്‍സിലര്‍മാരുള്‍പ്പെടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ രാമകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടൊന്നും ഈ പ്രശ്‌നത്തിന് പരിഹാരമായില്ല. ഈ പശ്ചാത്തലത്തിലാണ് ഞാന്‍ വിഷയത്തില്‍ ഇടപെട്ടത്.

എം.എല്‍.എയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെന്ന് രാമകൃഷ്ണന്‍ എന്നോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 88 ലക്ഷം രൂപ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ധാരണയുമായി. ഇത് മുദ്രപത്രത്തില്‍ എഴുതി നല്‍കണമെന്ന് ഞാന്‍ അന്ന് ആവശ്യപ്പെടുകയും ചെയ്തു.

കരാറെഴുതാനുള്ള ചുമതല മൂത്തമകന്‍ രാജീവനായിരുന്നു. ഈ കരാറെഴുതി ഉണ്ടാക്കിയതിന് ശേഷം ഒക്ടോബറില്‍ ഈ കരാര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിക്ക് ഞാനവിടെ പോകാന്‍ നില്‍ക്കുമ്പോള്‍ രാമകൃഷ്ണന്‍ രാജീവന്റെ കുടുംബമെടുത്ത വാടക വീട്ടില്‍ വന്നാല്‍ മതിയെന്ന് എന്നോട് വിളിച്ചു പറഞ്ഞു.

ഞാന്‍ ഇവരുടെ വാടക വീട്ടില്‍ എത്തുമ്പോള്‍ ഇവരുടെ കുടുംബാംഗങ്ങളും സി.പി.ഐ.എമ്മിന്റെ നേതാക്കളടക്കം 15 പേരുണ്ടായിരുന്നു അവിടെ. എഴുതിയുണ്ടാക്കിയ കരാര്‍ വായിച്ചതിന് ശേഷം ഞാനവിടെ നിന്ന് പോരുകയായിരുന്നു. ഇതിനിടയില്‍ അഞ്ചുമന ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ ഒരു നിവേദനം തരാന്‍ എന്റെയടുത്ത് വന്നിരുന്നു.

ഞാനും അമ്പലക്കമ്മിറ്റിക്കാരും വണ്ടികിടക്കുന്നിടത്തേക്ക് നടക്കുമ്പോള്‍ കുറച്ച് ആളുകള്‍ വീ്ട്ടിലേക്ക് കയറുന്നത് ഞാന്‍ കണ്ടു. പിന്നീടാണ് ആദായനികുതി വകുപ്പാണ് എത്തിയതെന്ന് ഞാന്‍  അറിയുന്നത്.

രാമകൃഷ്ണന്‍ കൈമാറാനായി കൊണ്ടുവന്ന പണം കള്ളപ്പണമാണെങ്കില്‍ അയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നു പി.ടി തോമസ് പറഞ്ഞു.

എന്റെ മനസാക്ഷിക്ക് വിരുദ്ധമായി ഞാനൊന്നും ചെയ്തിട്ടില്ല. ലോകത്ത് ആരെങ്കിലും കള്ളപ്പണം കൈമാറാന്‍ കരാര്‍ ഉണ്ടാക്കുമോ. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടത്തുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് പണം കണ്ടെടുത്തത്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ പി.ടി തോമസ് എം.എല്‍.എയും പണമിടപാട് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പി.ടി തോമസിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്.

https://www.doolnews.com/pt-thomas-explanation-in-kochi-income-tax-case.html

കള്ളപ്പണം എണ്ണുമ്പോഴും റെയ്‌ഡ് നടക്കുമ്പോഴും പി ടി തോമസ് കൂടെയുണ്ടായിരുന്നെന്ന് സ്ഥലമുടമ; എംഎല്‍എയുടെ വാദങ്ങള്‍ പൊളിഞ്ഞു


കൊച്ചി > കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പി ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.

ഇടപാടില്‍ താന്‍ മധ്യസ്ഥനായി എത്തിയതാണെന്നാണ് ഇന്നലെ പി ടി തോമസ് പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമെന്ന് സ്ഥലമുടമ രാജീവന്‍ പറഞ്ഞു. പി ടി തോമസിനെ വിളിച്ച് വരുത്തിയത് റിയല്‍ എസ്‌റ്റേറ്റുകാരനാണെന്ന് രാജീവന്‍ ‘കൈരളി ന്യൂസി’ നോട് വെളിപ്പെടുത്തി.

ഇടപാട് നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന എംഎല്‍എയുടെ വാദവും തെറ്റാണ്. പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ പി ടി തോമസ് വീട്ടിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് വന്ന ശേഷമാണ് എംഎല്‍എ പോയതെന്നും രാജീവ് പറയുന്നു. റെയ്ഡ് നടക്കുന്നതിന് മുന്‍പേ താന്‍ പോയെന്നാണ് പി ടി തോമസ് ഇന്നലെ ന്യായീകരിച്ചത്.

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന് സമീപം രാജീവന്റെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച 88 ലക്ഷം രൂപ പിടികൂടിയത്. കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടിയിരുന്നു. പിടിയിലായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ ചോദ്യം ചെയ്യുകയാണ്.

ഇടപ്പള്ളി അഞ്ചുമനയില്‍ നാലുസെന്റ് സ്ഥലവും വീടും 80 ലക്ഷത്തിലേറെ രൂപയ്ക്ക് വാങ്ങാനാണ് ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയത്. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 88 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു.

പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.


Read more: https://www.deshabhimani.com/news/kerala/p-t-thomas-black-money/899992


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *